Tuesday, 23 April 2013

ലിയന്‍സിന്‍റെ സ്വന്തം ഹരിലാല്‍

കാന്റീനില്‍  നിന്നും ചായ വന്നു.
എല്ലാം മഞ്ഞില്‍ മുങ്ങിക്കിടക്കുന്നു.എല്ലാം കോച്ചി വിറക്കുന്നു.അപൂര്‍ണമായൊരു കോട്ട് വായിട്ടു.
ചായ അപ്പോഴേക്കും ശരീരത്തോട് നന്നായി ഇണങ്ങിയിരുന്നു.വാച്ചില്‍ സമയം അഞ്ചു മണിയോടടുക്കുന്നു.സമയം ഏതാണ്ട് പുലര്‍ച്ചെ ആറു മണിയായിക്കാണും ...
വാച്ചില്‍ ഒരു മണിക്കൂര്‍ പിന്നിലാണ്...ഒരു സിഗരറ്റ് ചുണ്ടത്തു വച്ച് തീപ്പെട്ടി ഉരച്ച് അത് കൊളുത്തിയപ്പോള്‍ എന്‍റെ കൈ വിരലുകള്‍ വിറച്ചു."നല്ല തണുപ്പുണ്ട്"ഞാന്‍ പറഞ്ഞു..
തൊങ്ങലു വച്ച നീല നിറത്തിലുള്ള ഹാന്‍ഡ് ബാഗും തൂക്കി ഒരു സ്ത്രീ എന്‍റെ അടുത്ത ബെഞ്ചിലിരുന്നു.നല്ല കട്ടിയുള്ള കയ്യുറ ധരിച്ചിരുന്നു..എന്‍റെ മുഖത്തേക്കൊന്നു നോക്കി സാധാരണ മട്ടില്‍ തിരിഞ്ഞിരുന്നു..ഒന്നു കൂടെ നോക്കി..മങ്ങിയ മഞ്ഞുപാളികള്‍ക്കിടയില്‍ അവളുടെ നെറ്റി ചുളിയുന്നത് ഞാന്‍ കണ്ടു.നിങ്ങള്‍ക്ക് ഹരിലാലിന്‍റെ അതേ മുഖ ച്ഛായയാണ്,നിങ്ങളാരാ ?"
 "ഞാന്‍ ഹേമെന്ദര്‍",.."
 "നിങ്ങള്‍ക്കെത്ര വയസ്സായി?" 
 "മുപ്പത്തിയെട്ട്"
 "ഹരിലാലിനും ഇപ്പൊ ഏകദേശം മുപ്പത്തെട്ടു വയസ്സായിക്കാനും... "നിങ്ങളീ നാട്ടുകാരന്‍ തന്നെയാ?"
 "അല്ല,ഞാന്‍ നെഫ്രോക്കാരനാണ്"
 "നെഫ്രോ?അതേതാ സ്ഥലം?"
  ഞാന്‍ ഒന്നും മിണ്ടിയില്ല...ഒരു മുറുക്ക് ചായ കുടിച്ചു..
 "അല്ല,ആരാ ഈ ഹരിലാല്‍?"ഞാന്‍ ചോദിച്ചു...
 ആ സ്ത്രീ ഒന്നും പറഞ്ഞില്ല..പകരം ഒരു കണ്ണ് നീര്‍ പുറപ്പെടുവിച്ചു.. ഒരു പക്ഷെ അദ്ദേഹം
 ആ സ്ത്രീയുടെ ഭര്‍ത്താവാകാം..അല്ലെങ്കില്‍ ആ      സ്ത്രീയുടെ കുഞ്ഞായിരിക്കാം...അവള്‍ ഒരു ചെറിയ തൂവാലയെടുത്ത്‌ കണ്ണ്  തുടച്ചു..
 അപ്പോഴും കണ്ണ് നീര്‍ അവിടെ ബാക്കിയായിരുന്നു.
  "ക്ഷമിക്കണം.." "അത് സാരമില്ല" ഒരു ചെറിയ സ്വരത്തില്‍ അവള്‍ പറഞ്ഞു..
  "ഹരിലാല്‍,അവന്‍ എന്‍റെ ഏക മകനായിരുന്നു..സ്ടോക്കിങ്ങ്സിലെ ഒരു     വലിയ രാസ വള നിര്‍മാണ ഫാക്ടറിയില്‍ ആയിരുന്നു എന്‍റെ ജോലി..   അവിടത്തെ ഏറ്റവും താഴ്ന്ന ജോലിക്കരിലൊരാളായിരുന്നു ഞാന്‍...,..വളരെ    തുച്ഛമായ ഒരു ശമ്പളമായിരുന്നു സമ്പാദ്യം..അങ്ങിനെയിരിക്കെ ഒരു ദിവസം            എന്നെ ഒരു ഭയാനകമായ രോഗം പിടിപെട്ടു..അത് അന്നേ വരെ ലോകത്തില്‍ കണ്ടു പിടിക്കാത്ത ഒരു 
രോഗമായിരുന്നു...കിടപ്പറയില്‍ നിന്ന്    എണീക്കാനേ കഴിയാതായി.അപ്പോള്‍ എന്‍റെ ഹരിലാലിനു ഏകദേഷം പത്തു     പതിനൊന്നു വയസ്സായിക്കാണും..അവന്‍ എന്‍റെ അടുത്ത് വന്നു    പറഞ്ഞു, ലിയന്‍സെ,ഇനി ഞാന്‍ ജോലിക്ക് പോയിക്കൊള്ലാം അവന്‍ എന്നെ    ലിയന്‍സ്  എന്നായിരുന്നു വിളിച്ചിരുന്നത്..അങ്ങിനെ അവന്‍ ജോലിക്ക്    പോയി .  "അപ്പൊ നിങ്ങടെ ഭര്‍ത്താവ് ?"
   ഭര്‍ത്താവ്,അദ്ദേഹം എന്നെ വിട്ടു പോയിട്ട് ഇന്നേക്ക് അന്‍പതു വര്‍ഷം  
   തികയുന്നു ..അദ്ദേഹം ഒരു മുഴു കുടിയനായിരുന്നു..
   "എന്തായിരുന്നു നിങ്ങളെ വിട്ടു പോകാന്‍ കാരണം ?"
   "എന്തോന്ന് കാരണം ?"ഒരു പുച്ഛ ഭാവത്തോടെ എതിര്‍ത്തു.
   "എന്നിട്ട് ഹരിലാല്‍ ?
   "ആ...അവന്‍ ജോലിക്ക് പോയി കുറെ പണം സമ്പാദിച്ചു..അവന്റെ 
    കഴിവിനെ കണ്ടിട്ട്  ഞാന്‍ തന്നെ അത്ഭുതപ്പെട്ടു പോയിരുന്നു..എനിക്ക്  കിട്ടിയിരുന്നതിനെക്കാള്‍
    നാലിരട്ടിയോളം ശമ്പളം അവനു കിട്ടി തുടങ്ങി.
    തുടരെ തുടരെ അവനു വലിയൊരു പണക്കാരനായി.."
    "ഇപ്പൊ അവനെവിടെയാ? " ആര്‍ക്കറിയാം?ഒരു പക്ഷെ അവന്‍ ജയിലില്‍       തന്നെ ഉണ്ടാകും,അല്ലെങ്കില്‍ ഈ ലോകത്തോട്‌ വിടപറഞ്ഞു കാണും.."
     "ജയിലിലോ?"
     "അതേ,ജയില്‍ തന്നെ..അവന്‍ അന്ന് ഫാക്ടറി ജോലിക്കാരനയിരുന്നില്ല.
     "പിന്നെ ?"
     "അവന്‍ ഫലസ്തീനികളുടെ ചാര സംഗത്തിലെ ഒരംഗമായിരുന്നു..കുറെ      വര്‍ഷങ്ങള്‍ക്കു മുന്‍പ് അവന്റെ റൂമില്‍ നിന്ന് കുറേ തോക്കുകളും ആയുധങ്ങളും      ഞാന്‍ കണ്ടെടുത്തു...അങ്ങിനെ അവന്റെ അടുത്ത് താമസിക്കാന്‍ തന്നെ      ഭയമായിരുന്നു...അങ്ങിനെ കുറേ ദിവസങ്ങള്‍ കഴിഞ്ഞു  പോയി...     ഭയാനകത്തിന്റെ ദിവസങ്ങള്‍....! ...,....!!     അങ്ങിനിരിക്കെ ഒരു ദിവസം അവനൊരു കത്ത് വന്നു.അത് അറബി      ഭാഷയിലായിരുന്നു..ഞാന്‍ ഉറപ്പിച്ചു..അവനൊരു തീവ്രവാദിയാണെന്ന്..     കണ്ണ് നീര്‍ പതുക്കെ തുടച്ചു കൊണ്ട് തേങ്ങി തേങ്ങി ആ സ്ത്രീ പറഞ്ഞു.."അന്ന്      പോയതാണ്..പിന്നീടു ഇത് വരെ അവന്‍ വന്നിട്ടില്ല...."                                                              
      ആ സ്ത്രീ കുറേയധികം കരഞ്ഞു..തേങ്ങി 
      തേങ്ങി..എന്‍റെ കണ്ണും 
      നിറഞ്ഞിരുന്നു ....
      ഞാന്‍ മെല്ലെ എന്‍റെ സീറ്റ് ഉപേക്ഷിച്ചു.ആ സ്ത്രീ 
      അപ്പോഴും അവിടിരുന്നു കരയുകയായിരുന്നു.
      ഞാന്‍ കയ്യുയര്‍ത്തി യാത്ര ചോദിച്ചു...ആ 
      തേങ്ങലിന്‍റെ ശബ്ദം എന്നെ വല്ലാതെ  
      അസ്വസ്ഥനാക്കി..

No comments:

Post a Comment