Thursday, 18 April 2013

ചെരിപ്പ്

                       കോളിംഗ് ബെല്‍ കേട്ടു..നീണ്ട ഒരു ബെല്ല്.."ആരാത്"? "പോയി നോക്കിയാലല്ലേ അറിയൂ...""ഒന്ന് പോയി നോക്കെടോ"എന്നോടായിരുന്നു..
"സംശയം അവര്‍ക്ക്, എന്നിട്ട് സംശയം തീര്‍ക്കാന്‍ ഞാന്‍ വേണം..." 
ചെരുപ്പ് കുത്തിയായിരുന്നു..തലക്കും കൈ വച്ച് ഇരിക്കുന്നുണ്ടായിരുന്നു..ഞാന്‍ സ്റ്റൂള് നീക്കി ശബ്ദമുണ്ടാക്കി..എന്നിട്ടും നോ ചേഞ്ച്‌...,.. എന്തോ വലിയ ആലോചനയിലാണ്...മുഖം നല്ലവണ്ണം ക്ഷീണിച്ചിരുന്നു..ഒന്നും കഴിച്ചിട്ടുണ്ടാവില്ല,പാവം..!
                       "ആരാടാ?"ഉമ്മ മക്കനേം എടുത്തോണ്ട് വന്നു.."താത്തേ,വല്ലതും ഉണ്ടോ സരിയാക്കാന്‍ ?" തമിഴ് കലര്‍ന്ന മലയാളം...ഇന്നലെ ഏഷിയാനെറ്റില്‍ 'പോയിന്റ് ബ്ലാങ്ക്'എന്ന പരിപാടിയില്‍ എസ്.പി ഉദയ കുമാര്‍ എന്നാ ആളുമായുള്ള അഭിമുഖം ഓര്‍മ വന്നു..അയാളും തമിഴ് കലര്‍ന്ന മലയാളമായിരുന്നു .....
                         ഉമ്മ ഒരു ചെരിപ്പ് എടുത്തു കൊണ്ട് വന്നു..അതൊരു പഴയ ചെരിപ്പായിരുന്നു..മരപ്പെട്ട്ക്കടിയില്‍ പാറ്റഗുളികയുടെ മണവും പിടിച്ചു കിടക്കായിരുന്നു, ഉമ്മാക്ക് പണ്ട് ഉപ്പ ഡല്‍ഹിയില്‍ നിന്ന്കൊണ്ടന്നതാ..
                                                 ...........        ...........      .............
മൂപ്പരുടെ തുന്നല്‍ കാണാന്‍ തന്നെ ഒരു രസാ...നൂലൊക്കെ അളന്നു മുറിച്ചു..നല്ല വൃത്തിയായി ചെയ്യും...ഞാന്‍ മൂപ്പരെ അടി മുടി ഒന്ന് നോക്കി..കഷണ്ടി കയറിയ തല,ഇളകി തുടങ്ങിയ പല്ലുകള്‍,ചളിപിടിച്ച തുണിയും കുപ്പായവും..പിന്നെ പല്ലുകളും ഒട്ടും മോശമല്ലാര്‍ന്നു..ചെളിവെള്ളം നിറഞ്ഞ ഓടയില്‍ നിന്നുള്ള മണം...എന്നാല്‍ അധ്വാനത്തിന്റെ സുഗന്ധവും ഞാന്‍ മണത്തറിഞ്ഞു...പാവം..ഒരു ചെറിയ,അല്ല വലിയ നെടുവീര്‍പ്പിട്ടു..അങ്ങാടിയില്‍ റോഡ്‌ പണി നടക്കുന്നുണ്ട്..ചെവി മനസ്സിലാക്കി.
       ഉമ്മ ഉമ്മറത്ത്‌ തന്നെയുണ്ട്..ഞാന്‍ കണ്ടു..അതെ നിമിഷം അയാളുടെ ചെരുപ്പിലേക്കും എന്‍റെ കണ്ണ് വീണു പോയി..നല്ല വെട്ടിത്തിളങ്ങുന്ന ചെരിപ്പ്..ലതറാണ്‌...,നല്ല അസ്സല്‍ ലതര്‍...,കറുപ്പിമ്മേല്‍ കാപ്പി കലര്‍ന്ന നിറം..തുടച്ചു മിനിക്കിയത് പോലെണ്ട്...മൂപ്പരുടെ തുന്നല്‍ അപ്പോഴേക്കും കഴിഞ്ഞിരുന്നു..ഇളകി തുടങ്ങിയിരുന്ന പല്ലുകള്‍ കൊണ്ട് കീഴ്ചുണ്ട് കടിച്ചു പിടിച്ചിരുന്നു..വലതു കൈ പൊക്കി കഷണ്ടി കയറിയ തല തടവി എന്തോ പറഞ്ഞു,ഒരു പക്ഷെ ചൂടിന്റെ ആധിഖ്യതെക്കുറിച്ചായിരിക്കും..
ഉമ്മ പത്തിന്‍റെ ഒരു പുത്തന്‍ നോട്ടെടുത്ത് കൊടുത്തു..തൃപ്തികരം..! ഒന്നും പറഞ്ഞില്ല..ഒരു പുഞ്ചിരിയങ്ങ്  വച്ച് കൊടുത്ത് മൂപ്പര്‍ സ്ഥലം കാലിയാക്കി..
എന്നാലും അയാളുടെ ചെരിപ്പ് എന്‍റെ മനസ്സില്‍ പതിഞ്ഞിരുന്നു..
തീര്‍ച്ചയായും,പാവം ചെരിപ്പുകള്‍ ! മറ്റുള്ളവര്‍ക്ക് വേണ്ടി മാത്രം ജീവിക്കുന്നു..മറ്റുള്ളവന്റെ സുരക്ഷക്കു വേണ്ടി ജീവന്‍ പോലും ത്യജിക്കുന്നു..തീര്‍ച്ചയായും നാം മനുഷ്യരും ചെരുപ്പിനെപ്പോലെ ആകേണ്ടിയിരിക്കുന്നു..
                                      ആധുനികയുഗത്തില്‍ തന്റെ അഭിമാനം കാക്കാന്‍ എന്തും ചെയ്യുന്നവരാണ് നാം..'ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടില്ല' എന്നൊരു പഴഞ്ചന്‍ ചൊല്ലുണ്ട്..നമുക്ക് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ മറ്റുല്ലവനോട് സഹായം തേടാം..എന്നാല്‍ സ്വന്തം അഭിമാനം നഷ്ടപ്പെടുമെന്ന ഭയത്തില്‍ വെള്ളത്തില്‍ കാലിടാതെ ഉയര്‍ത്തിപ്പിടിക്കുന്നവരാന് മനുഷ്യര്‍... ,
ആധുനിക മനുഷ്യര്‍.. ,.ഇത് മാറെണ്ടതില്ലെയോ ???                                         തീര്‍ച്ചയായും....  
                          

No comments:

Post a Comment